"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ
തോരൻ വച്ചതുണ്ട്...
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും…
നീ വരുന്നുണ്ടോ?”
കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് - റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.
ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന്‍ സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം.
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം.
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച്
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്.
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി
ഇടറിയിടറി ഒരു ഹൃദയതാളം.
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട്
പന്തമെരിയിക്കുന്ന നട്ടുച്ച.
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.
ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം.
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം.
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.
എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...!
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു.
കടം കൊണ്ട സൂര്യ വെളിച്ചം
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.
ഇല്ല, കൂട്ടുകാരാ...
ഞാന്‍ വരുന്നില്ല.
ഒരിക്കല്ക്കൂ ടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ .
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഇവര്ക്കെ ല്ലാമൊപ്പം...
ഒറ്റയ്ക്ക്.
000
കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്!
Sunday, September 04, 2011
Saturday, April 09, 2011
തോളിൽ ഉറങ്ങുമ്പോൾ
ഒന്ന്
മകളുടെ തോളിൽ ഒതുങ്ങിക്കിടക്കുമ്പോൾ
ഇടയ്ക്ക് പുറത്തുതട്ടി ‘ഓഞ്ഞിക്കോ’ ന്ന്
ചിലപ്പോൾ ‘കഴുത്ത് നോവുന്നൊണ്ടോ? ന്ന്
പിന്നെ ‘കണ്ണടച്ച് കെടന്നോ’ ന്ന്
അവൾ കുന്ന് കയറി മെല്ലെ നടക്കുന്നു.
‘മാമുണ്ണണ്ടേടാ കുട്ടാ…
ഉപ്പനെ നോക്കെടാ കണ്ണാ…
ഉമ്മ കൊടുക്കെടാ കള്ളാ..’ എന്നിങ്ങനെ
ഊറയ്ക്കിട്ടുണക്കിയ പഴഞ്ചൊല്ലുകൾ
ഉൾബോധത്തിൽ കുതറുന്നു.
‘താമരക്കുമ്പിളിലെന്തുണ്ട്..’ ന്നൊരു
താരാട്ടുപാട്ടും ചിമിഴിനു പുറത്താകുന്നു…
കുന്നിന്മേലൊരു മേഘം പൂക്കളമെഴുതുന്നു.
രണ്ട്
പഞ്ചാരച്ചുണ്ടിലെ പാൽമണം വറ്റാതെ
മകളെന്റെ തോളിൽ കിടന്നുറങ്ങുന്നു.
‘അച്ച.. എന്തച്ച’ തുളിച്ച നാവോറിന്റെ
മൺകുടം നിറയെ ത്തുളുമ്പുന്നു പാതിര.
കാറ്റ് കുഴലൂതുന്ന മൂങ്ങക്കരച്ചിലിൽ
രാത്രിയെന്നുള്ള ഭയപ്പാടിൽ വിങ്ങി
കെട്ടിപ്പിടിച്ച് കഴുത്തിൽ മുഖമണച്ച്
ചൊല്ലാതെയെന്തൊക്കെയോ മൊഴിയുന്നു
രാക്കിളി പോലെ ഇടയ്ക്കൊച്ചയില്ലാതെ
ഭീതിക്കരച്ചിലാൽ മുറ്റമടിക്കുന്നു.
ഒരു തലോടലിൻ വാവോറ്റ് കേൾക്കെ
വിശ്രാന്തിയൊരു നീണ്ട നിശ്വാസമാകുന്നു…
മകൾ എന്റെ തോളിൽ പുണർന്നുറങ്ങുന്നു.
മൂന്ന്
അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു
തളർന്ന പാദങ്ങൾ മുറ്റമളന്നു നീങ്ങുന്നു.
മൂന്നിടം നൊന്തൊടിഞ്ഞുള്ളൊരാ തോളിൽ
ഉരുക്കിന്റെ കെട്ടുകളുരഞ്ഞു തേങ്ങുന്നു.
മെല്ലിച്ച നെഞ്ചുകൂടിന്റെയകത്തിരുന്ന്
അന്തിക്കരിങ്കാക്ക ചേക്ക കാറുന്നു.
‘കാവിൽ വിളക്കുവച്ചില്ല പൊന്നേ…
കാളരാത്രിക്ക് കൺതിരി തെളിച്ചതില്ല.
നേരം വെളുത്തതിൽപ്പിന്നെയൊരിത്തിരി
നേരം നിലത്തിരുന്നിട്ടുമില്ല.
കാൽമടമ്പിൽ തൈലമിത്തിരി പുരട്ടി
ചൂടു കൊടുത്താൽ ശമിച്ചിടാം നൊമ്പരം.
അച്ചൻ തളർന്നെത്തുമപ്പൊഴേക്കും
കണ്ണരിക്കഞ്ഞിയാൽ പൈദാഹമാറ്റാം.
മെല്ലെയാ വിരിനെഞ്ചിൽ നിന്നെക്കിടത്തി
അല്ലൽ പുരളാത്ത മൺപാട്ടായുറക്കാം.
പാറമുന ചോരച്ചൊരച്ച്ഛന്റെ കൈകളിൽ
ഓടലെണ്ണത്തലോടൽ പോലെ പെയ്തിടാം.
ഓർമ്മകൾ ചുവയ്ക്കുന്ന നാരകച്ചോട്ടിൽ
ഓമലേ തൊട്ടിലിൽ നിന്നെയുറക്കാം.‘
നാല്
മകളുടെ തോളിൽ ഉറങ്ങിക്കിടക്കവെ
മകളെന്റെ തോളിൽ പുണർന്നുറങ്ങുന്നു,
അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു,
അച്ച്ഛന്റെ നെഞ്ചിലെ താളമറിയുന്നു.
ഏതൊക്കെയോ കൂർത്ത ദുഃസ്വപ്നജാലം
കട്ടെടുത്തെന്നെയും കൊണ്ടുപായുന്നു.
000
മകളുടെ തോളിൽ ഒതുങ്ങിക്കിടക്കുമ്പോൾ
ഇടയ്ക്ക് പുറത്തുതട്ടി ‘ഓഞ്ഞിക്കോ’ ന്ന്
ചിലപ്പോൾ ‘കഴുത്ത് നോവുന്നൊണ്ടോ? ന്ന്
പിന്നെ ‘കണ്ണടച്ച് കെടന്നോ’ ന്ന്
അവൾ കുന്ന് കയറി മെല്ലെ നടക്കുന്നു.
‘മാമുണ്ണണ്ടേടാ കുട്ടാ…
ഉപ്പനെ നോക്കെടാ കണ്ണാ…
ഉമ്മ കൊടുക്കെടാ കള്ളാ..’ എന്നിങ്ങനെ
ഊറയ്ക്കിട്ടുണക്കിയ പഴഞ്ചൊല്ലുകൾ
ഉൾബോധത്തിൽ കുതറുന്നു.
‘താമരക്കുമ്പിളിലെന്തുണ്ട്..’ ന്നൊരു
താരാട്ടുപാട്ടും ചിമിഴിനു പുറത്താകുന്നു…
കുന്നിന്മേലൊരു മേഘം പൂക്കളമെഴുതുന്നു.
രണ്ട്
പഞ്ചാരച്ചുണ്ടിലെ പാൽമണം വറ്റാതെ
മകളെന്റെ തോളിൽ കിടന്നുറങ്ങുന്നു.
‘അച്ച.. എന്തച്ച’ തുളിച്ച നാവോറിന്റെ
മൺകുടം നിറയെ ത്തുളുമ്പുന്നു പാതിര.
കാറ്റ് കുഴലൂതുന്ന മൂങ്ങക്കരച്ചിലിൽ
രാത്രിയെന്നുള്ള ഭയപ്പാടിൽ വിങ്ങി
കെട്ടിപ്പിടിച്ച് കഴുത്തിൽ മുഖമണച്ച്
ചൊല്ലാതെയെന്തൊക്കെയോ മൊഴിയുന്നു
രാക്കിളി പോലെ ഇടയ്ക്കൊച്ചയില്ലാതെ
ഭീതിക്കരച്ചിലാൽ മുറ്റമടിക്കുന്നു.
ഒരു തലോടലിൻ വാവോറ്റ് കേൾക്കെ
വിശ്രാന്തിയൊരു നീണ്ട നിശ്വാസമാകുന്നു…
മകൾ എന്റെ തോളിൽ പുണർന്നുറങ്ങുന്നു.
മൂന്ന്
അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു
തളർന്ന പാദങ്ങൾ മുറ്റമളന്നു നീങ്ങുന്നു.
മൂന്നിടം നൊന്തൊടിഞ്ഞുള്ളൊരാ തോളിൽ
ഉരുക്കിന്റെ കെട്ടുകളുരഞ്ഞു തേങ്ങുന്നു.
മെല്ലിച്ച നെഞ്ചുകൂടിന്റെയകത്തിരുന്ന്
അന്തിക്കരിങ്കാക്ക ചേക്ക കാറുന്നു.
‘കാവിൽ വിളക്കുവച്ചില്ല പൊന്നേ…
കാളരാത്രിക്ക് കൺതിരി തെളിച്ചതില്ല.
നേരം വെളുത്തതിൽപ്പിന്നെയൊരിത്തിരി
നേരം നിലത്തിരുന്നിട്ടുമില്ല.
കാൽമടമ്പിൽ തൈലമിത്തിരി പുരട്ടി
ചൂടു കൊടുത്താൽ ശമിച്ചിടാം നൊമ്പരം.
അച്ചൻ തളർന്നെത്തുമപ്പൊഴേക്കും
കണ്ണരിക്കഞ്ഞിയാൽ പൈദാഹമാറ്റാം.
മെല്ലെയാ വിരിനെഞ്ചിൽ നിന്നെക്കിടത്തി
അല്ലൽ പുരളാത്ത മൺപാട്ടായുറക്കാം.
പാറമുന ചോരച്ചൊരച്ച്ഛന്റെ കൈകളിൽ
ഓടലെണ്ണത്തലോടൽ പോലെ പെയ്തിടാം.
ഓർമ്മകൾ ചുവയ്ക്കുന്ന നാരകച്ചോട്ടിൽ
ഓമലേ തൊട്ടിലിൽ നിന്നെയുറക്കാം.‘
നാല്
മകളുടെ തോളിൽ ഉറങ്ങിക്കിടക്കവെ
മകളെന്റെ തോളിൽ പുണർന്നുറങ്ങുന്നു,
അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു,
അച്ച്ഛന്റെ നെഞ്ചിലെ താളമറിയുന്നു.
ഏതൊക്കെയോ കൂർത്ത ദുഃസ്വപ്നജാലം
കട്ടെടുത്തെന്നെയും കൊണ്ടുപായുന്നു.
000
Tuesday, January 11, 2011
മീൻമണമുള്ള ജീവിതം
അഞ്ചരയ്ക്ക് തണുത്തു വിറച്ചും
ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും
ആറരയ്ക്ക് ശാന്തമായ് അലസമായും
എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…
വഴിനടക്കുമ്പോൾ മണക്കും…
മത്തി, അയല, ഷേരി, മാന്തൾ
മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്
മെല്ലെ തിളച്ചതിന്റെ ആവിമണം.
കിടക്കയിൽ മീൻപോലെ ഇടംവലം
തിരിഞ്ഞു കിടന്ന് ഉറക്കമിളയ്ക്കെ
വരാലുകൾ കൂട്ടംകൂട്ടമായി കരയിലേറി
ഇരുകാലുകൾ വളർന്ന് നടന്ന്
കന്യകമാരും കാമുകരുമായ ജാലം.
വറുത്തതും പൊരിച്ചതുമായി മയക്കം
കഴിഞ്ഞകാലത്തെ വിളമ്പി നീട്ടുന്നു.
മഴയിലൂടേതോ മകരച്ചാകര
ജനലിന്മേൽ മുട്ടിവിളിച്ച് ചോദിച്ചു:
മാതിയാകാത്തതാം രുചിക്കൊതികളിൽ
അടയിരിക്കുന്ന ദുരാർത്തിഭൂതമേ!
ഇടറിക്കാലുകൾ പതിക്കുവോളവും
ഉദരക്കായലിൻ തിരപ്പെരുക്കത്തിൽ
തുടിച്ചുനീന്തുവാൻ കൊതിച്ചുകൊണ്ടു നിൻ
സ്ഥിതിഗതിയുടെ പരാദജീവിതം.
***
പൊരിമീൻപടം google അടുക്കളയിൽ നിന്ന്
ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും
ആറരയ്ക്ക് ശാന്തമായ് അലസമായും
എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…
വഴിനടക്കുമ്പോൾ മണക്കും…
മത്തി, അയല, ഷേരി, മാന്തൾ
മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്
മെല്ലെ തിളച്ചതിന്റെ ആവിമണം.
കിടക്കയിൽ മീൻപോലെ ഇടംവലം
തിരിഞ്ഞു കിടന്ന് ഉറക്കമിളയ്ക്കെ
വരാലുകൾ കൂട്ടംകൂട്ടമായി കരയിലേറി
ഇരുകാലുകൾ വളർന്ന് നടന്ന്
കന്യകമാരും കാമുകരുമായ ജാലം.
വറുത്തതും പൊരിച്ചതുമായി മയക്കം
കഴിഞ്ഞകാലത്തെ വിളമ്പി നീട്ടുന്നു.
മഴയിലൂടേതോ മകരച്ചാകര
ജനലിന്മേൽ മുട്ടിവിളിച്ച് ചോദിച്ചു:
മാതിയാകാത്തതാം രുചിക്കൊതികളിൽ
അടയിരിക്കുന്ന ദുരാർത്തിഭൂതമേ!
ഇടറിക്കാലുകൾ പതിക്കുവോളവും
ഉദരക്കായലിൻ തിരപ്പെരുക്കത്തിൽ
തുടിച്ചുനീന്തുവാൻ കൊതിച്ചുകൊണ്ടു നിൻ
സ്ഥിതിഗതിയുടെ പരാദജീവിതം.
***
പൊരിമീൻപടം google അടുക്കളയിൽ നിന്ന്
Subscribe to:
Posts (Atom)