tag:blogger.com,1999:blog-359064382024-03-07T11:05:36.301-03:00ചാരുകേശി /chaarukESiകവിതയുടെ തേള്‍വിഷം കരളില്‍,
കവിതയുടെ തേന്‍സ്വരം നാവില്‍,
കവിതയുടെ തേങ്ങല്‍ അകമ്പുറം,
ഇത് ഭാഷയില്ലാത്ത നോവ്!പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.comBlogger89125tag:blogger.com,1999:blog-35906438.post-6036867652911451722012-04-01T05:52:00.000-03:002012-04-01T05:52:44.226-03:00മഴയ്ക്കുശേഷവും പെയ്യുന്ന മരംഒരു പനയല്ലാതെ ബാക്കിയെല്ലാം<br />
<br />
നാട്ടിലെപ്പോലെ തോന്നി.<br />
<br />
ഗോപിയേട്ടന്റെ വീട്<br />
<br />
വീട്ടുകാര്‍... അന്തരീക്ഷം. <br />
<br />
അമ്മയും അമ്മാവനും പെങ്ങളും <br />
<br />
മണത്തു വിടരുന്ന ഉദ്യാനം. <br />
<br />
<br />
<br />
മുറ്റത്തെ പ്രാവിന്‍കൂടുകള്‍<br />
<br />
ഒരു വെളുത്ത പ്രപഞ്ചമാണ്.<br />
<br />
പിടക്കോഴിമാതിരി,<br />
<br />
അരയന്നാകൃതിയില്‍,<br />
<br />
മയില്പ്പൂവോ അങ്കച്ച്ചിറകോ ഒക്കെയുള്ള...<br />
<br />
ആഫ്രിക്കനും യൂറോപ്യനും ആസ്ത്രേലിയനുമായ<br />
<br />
പൌരത്വത്തില്‍ പലതരം പ്രാവുകള്‍. <br />
<br />
പനയുടെ പുറമ്പോക്കില്‍ <br />
<br />
വയസ്സറിയിച്ച സ്വര്ണ്ണലതയായി <br />
<br />
എകാന്തയായ മാതളനാരകം. <br />
<br />
<br />
<br />
അകത്തളത്തില്‍...<br />
<br />
ധ്യാനത്തിലിരിക്കുന്ന തത്ത,<br />
<br />
ഒരു മൂങ്ങയുടെ പകലുറക്കം.<br />
<br />
ഗൃഹാതുരമായ ഒരു വിവാഹ വീഡിയോ<br />
<br />
തേന്‍ പെയ്യിക്കുന്ന സംഗീതം!<br />
<br />
അതിഥികളുടെ പാദം നമിക്കുന്ന<br />
<br />
രോമത്തൊങ്ങലണിഞ്ഞ അമ്മനായ. <br />
<br />
അരികിലൊരു കൂട്ടില്‍ <br />
<br />
മാമുണ്ടുറങ്ങിയ നാല് കുഞ്ഞുങ്ങള്‍...<br />
<br />
പളുങ്ക് കണ്ണുകളില്‍ കൌതുകം. <br />
<br />
<br />
<br />
ഷിവാസിന്റെ പാനപാത്രത്തില്‍ <br />
<br />
ഹിമാലയം നിറയുമ്പോള്‍ <br />
<br />
ചിരിക്കോളില് തൃശ്ശൂര്‍ പൂരം<br />
<br />
പുനര്‍ജ്ജനിച്ചു. <br />
<br />
മധുരം, കൊഴുപ്പ്, മനോനിയന്ത്രണം.<br />
<br />
മലയാളം, വേഗപാത, മാര്‍ക്സിസം. <br />
<br />
ആഗോളം, അഫ്ഗാനിസ്ഥാന്, അമേരിക്ക.<br />
<br />
സവാള, കാരറ്റ്, വെള്ളരിക്ക...<br />
<br />
ഷിവാസില്‍ നിന്ന് ഷാവേസിലേക്ക് <br />
<br />
ഒരു ഭൂഖണ്ഡാന്തര മിസൈല്‍. <br />
<br />
<br />
<br />
തൂങ്ങിയാടുന്ന കണ്ണുകള്‍<br />
<br />
അപ്പോളാണ് കണ്ടത്...<br />
<br />
അലമാരയില്‍ വാതുറന്ന<br />
<br />
ഒരു വലിയ ചീങ്കണ്ണി.<br />
<br />
അതിന്റെ വായില്‍ നിന്ന്<br />
<br />
ചരിത്രം എന്നിലേക്ക് കുതിച്ചു ചാടി.<br />
<br />
<br />
<br />
മഴയ്ക്കുശേഷവും പെയ്യുന്ന മരം<br />
<br />
എനിക്കൊരു കുട തന്നു.പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-35906438.post-11682794631266633872011-09-04T09:26:00.002-03:002011-09-04T09:26:49.696-03:00ഒറ്റയ്ക്ക്"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ <br />
തോരൻ വച്ചതുണ്ട്...<br />
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത <br />
ചുവന്ന ആപ്പിളുണ്ട്...<br />
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും… <br />
നീ വരുന്നുണ്ടോ?”<br />
<br />
കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ<br />
എയര്പോയര്ട്ട് - റോള ബസ്സിലെ വിയര്പ്പി ൽ<br />
ഏങ്കോണിച്ച് നിന്നു.<br />
<br />
ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ<br />
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.<br />
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ <br />
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.<br />
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ <br />
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.<br />
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി <br />
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.<br />
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന് സാന്ത്വനങ്ങൾ<br />
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം. <br />
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ<br />
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം. <br />
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച് <br />
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .<br />
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി <br />
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്. <br />
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി <br />
ഇടറിയിടറി ഒരു ഹൃദയതാളം. <br />
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട് <br />
പന്തമെരിയിക്കുന്ന നട്ടുച്ച. <br />
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ <br />
കാര്‍ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ <br />
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.<br />
<br />
<br />
ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.<br />
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം. <br />
കറുമ്പിയുടെ 'ഹിമ്പേ...' വിളി.<br />
അപ്പുവിന്റെ നീളൻ കുര.<br />
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'<br />
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.<br />
വയണയിലയിൽ ചക്കത്തെരളി മണം. <br />
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.<br />
<br />
എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...! <br />
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി<br />
തുയിലുണർത്തായി നിറയുന്നു. <br />
കടം കൊണ്ട സൂര്യ വെളിച്ചം <br />
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.<br />
<br />
ഇല്ല, കൂട്ടുകാരാ... <br />
ഞാന്‍ വരുന്നില്ല.<br />
ഒരിക്കല്ക്കൂ ടി മുഴുകേണമെനിക്ക്<br />
ഈ മടക്കയാത്രയുടെ പുഴയിൽ . <br />
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക<br />
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി<br />
മധുരിക്കുന്ന നൊമ്പരമാക്കണം.<br />
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ <br />
എനിക്ക് നീന്താനിറങ്ങണം...<br />
ഇവര്ക്കെ ല്ലാമൊപ്പം... <br />
ഒറ്റയ്ക്ക്. <br />
<br />
000<br />
പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com7tag:blogger.com,1999:blog-35906438.post-6656287720008269252011-04-09T09:55:00.000-03:002011-04-09T09:55:21.821-03:00തോളിൽ ഉറങ്ങുമ്പോൾഒന്ന്<br />
<br />
<br />
മകളുടെ തോളിൽ ഒതുങ്ങിക്കിടക്കുമ്പോൾ<br />
<br />
ഇടയ്ക്ക് പുറത്തുതട്ടി ‘ഓഞ്ഞിക്കോ’ ന്ന്<br />
<br />
ചിലപ്പോൾ ‘കഴുത്ത് നോവുന്നൊണ്ടോ? ന്ന്<br />
<br />
പിന്നെ ‘കണ്ണടച്ച് കെടന്നോ’ ന്ന്<br />
<br />
അവൾ കുന്ന് കയറി മെല്ലെ നടക്കുന്നു.<br />
<br />
‘മാമുണ്ണണ്ടേടാ കുട്ടാ…<br />
<br />
ഉപ്പനെ നോക്കെടാ കണ്ണാ…<br />
<br />
ഉമ്മ കൊടുക്കെടാ കള്ളാ..’ എന്നിങ്ങനെ<br />
<br />
ഊറയ്ക്കിട്ടുണക്കിയ പഴഞ്ചൊല്ലുകൾ<br />
<br />
ഉൾബോധത്തിൽ കുതറുന്നു.<br />
<br />
‘താമരക്കുമ്പിളിലെന്തുണ്ട്..’ ന്നൊരു<br />
<br />
താരാട്ടുപാട്ടും ചിമിഴിനു പുറത്താകുന്നു…<br />
<br />
കുന്നിന്മേലൊരു മേഘം പൂക്കളമെഴുതുന്നു.<br />
<br />
<br />
<br />
<br />
രണ്ട്<br />
<br />
<br />
പഞ്ചാരച്ചുണ്ടിലെ പാൽമണം വറ്റാതെ<br />
<br />
മകളെന്റെ തോളിൽ കിടന്നുറങ്ങുന്നു.<br />
<br />
‘അച്ച.. എന്തച്ച’ തുളിച്ച നാവോറിന്റെ<br />
<br />
മൺകുടം നിറയെ ത്തുളുമ്പുന്നു പാതിര.<br />
<br />
കാറ്റ് കുഴലൂതുന്ന മൂങ്ങക്കരച്ചിലിൽ<br />
<br />
രാത്രിയെന്നുള്ള ഭയപ്പാടിൽ വിങ്ങി<br />
<br />
കെട്ടിപ്പിടിച്ച് കഴുത്തിൽ മുഖമണച്ച്<br />
<br />
ചൊല്ലാതെയെന്തൊക്കെയോ മൊഴിയുന്നു<br />
<br />
രാക്കിളി പോലെ ഇടയ്ക്കൊച്ചയില്ലാതെ<br />
<br />
ഭീതിക്കരച്ചിലാൽ മുറ്റമടിക്കുന്നു.<br />
<br />
ഒരു തലോടലിൻ വാവോറ്റ് കേൾക്കെ<br />
<br />
വിശ്രാന്തിയൊരു നീണ്ട നിശ്വാസമാകുന്നു…<br />
<br />
മകൾ എന്റെ തോളിൽ പുണർന്നുറങ്ങുന്നു.<br />
<br />
<br />
മൂന്ന്<br />
<br />
അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു<br />
<br />
തളർന്ന പാദങ്ങൾ മുറ്റമളന്നു നീങ്ങുന്നു.<br />
<br />
മൂന്നിടം നൊന്തൊടിഞ്ഞുള്ളൊരാ തോളിൽ<br />
<br />
ഉരുക്കിന്റെ കെട്ടുകളുരഞ്ഞു തേങ്ങുന്നു.<br />
<br />
മെല്ലിച്ച നെഞ്ചുകൂടിന്റെയകത്തിരുന്ന്<br />
<br />
അന്തിക്കരിങ്കാക്ക ചേക്ക കാറുന്നു.<br />
<br />
‘കാവിൽ വിളക്കുവച്ചില്ല പൊന്നേ…<br />
<br />
കാളരാത്രിക്ക് കൺതിരി തെളിച്ചതില്ല.<br />
<br />
നേരം വെളുത്തതിൽപ്പിന്നെയൊരിത്തിരി<br />
<br />
നേരം നിലത്തിരുന്നിട്ടുമില്ല.<br />
<br />
കാൽമടമ്പിൽ തൈലമിത്തിരി പുരട്ടി<br />
<br />
ചൂടു കൊടുത്താൽ ശമിച്ചിടാം നൊമ്പരം.<br />
<br />
അച്ചൻ തളർന്നെത്തുമപ്പൊഴേക്കും<br />
<br />
കണ്ണരിക്കഞ്ഞിയാൽ പൈദാഹമാറ്റാം.<br />
<br />
മെല്ലെയാ വിരിനെഞ്ചിൽ നിന്നെക്കിടത്തി<br />
<br />
അല്ലൽ പുരളാത്ത മൺപാട്ടായുറക്കാം.<br />
<br />
പാറമുന ചോരച്ചൊരച്ച്ഛന്റെ കൈകളിൽ<br />
<br />
ഓടലെണ്ണത്തലോടൽ പോലെ പെയ്തിടാം.<br />
<br />
ഓർമ്മകൾ ചുവയ്ക്കുന്ന നാരകച്ചോട്ടിൽ<br />
<br />
ഓമലേ തൊട്ടിലിൽ നിന്നെയുറക്കാം.‘<br />
<br />
<br />
നാല്<br />
<br />
<br />
മകളുടെ തോളിൽ ഉറങ്ങിക്കിടക്കവെ<br />
<br />
മകളെന്റെ തോളിൽ പുണർന്നുറങ്ങുന്നു,<br />
<br />
അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു,<br />
<br />
അച്ച്ഛന്റെ നെഞ്ചിലെ താളമറിയുന്നു.<br />
<br />
ഏതൊക്കെയോ കൂർത്ത ദുഃസ്വപ്നജാലം<br />
<br />
കട്ടെടുത്തെന്നെയും കൊണ്ടുപായുന്നു.<br />
<br />
<br />
000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com1tag:blogger.com,1999:blog-35906438.post-91489090005572826032011-01-11T09:28:00.000-03:002011-01-11T09:28:27.994-03:00മീൻമണമുള്ള ജീവിതംഅഞ്ചരയ്ക്ക് തണുത്തു വിറച്ചും<br />
<br />
ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും<br />
<br />
ആറരയ്ക്ക് ശാന്തമായ് അലസമായും<br />
<br />
എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…<br />
<br />
വഴിനടക്കുമ്പോൾ മണക്കും…<br />
<br />
മത്തി, അയല, ഷേരി, മാന്തൾ<br />
<br />
മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്<br />
<br />
മെല്ലെ തിളച്ചതിന്റെ ആവിമണം.<br />
<br />
<br />
<br />
കിടക്കയിൽ മീൻപോലെ ഇടംവലം<br />
<br />
തിരിഞ്ഞു കിടന്ന് ഉറക്കമിളയ്ക്കെ<br />
<br />
വരാലുകൾ കൂട്ടംകൂട്ടമായി കരയിലേറി<br />
<br />
ഇരുകാലുകൾ വളർന്ന് നടന്ന്<br />
<br />
കന്യകമാരും കാമുകരുമായ ജാലം.<br />
<br />
വറുത്തതും പൊരിച്ചതുമായി മയക്കം<br />
<br />
കഴിഞ്ഞകാലത്തെ വിളമ്പി നീട്ടുന്നു.<br />
<br />
<br />
<br />
മഴയിലൂടേതോ മകരച്ചാകര<br />
<br />
ജനലിന്മേൽ മുട്ടിവിളിച്ച് ചോദിച്ചു:<br />
<br />
മാതിയാകാത്തതാം രുചിക്കൊതികളിൽ<br />
<br />
അടയിരിക്കുന്ന ദുരാർത്തിഭൂതമേ!<br />
<br />
ഇടറിക്കാലുകൾ പതിക്കുവോളവും<br />
<br />
ഉദരക്കായലിൻ തിരപ്പെരുക്കത്തിൽ<br />
<br />
തുടിച്ചുനീന്തുവാൻ കൊതിച്ചുകൊണ്ടു നിൻ<br />
<br />
സ്ഥിതിഗതിയുടെ പരാദജീവിതം.<br />
<br />
***<br />
<br />
<br />
<br />
<i>പൊരിമീൻപടം google അടുക്കളയിൽ നിന്ന്<br />
</i>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com7tag:blogger.com,1999:blog-35906438.post-10795768814436149812010-12-06T06:46:00.000-03:002010-12-06T06:46:03.108-03:00റിപ്പോർട്ടർ(പത്രപ്രവർത്തക ഷാഹിനയ്ക്ക് ഐക്യദാർഢ്യം)<br />
<br />
എല്ലാം നിനക്കു തന്നു.<br />
കണ്ണും കാതും <br />
തലച്ചോറും ഹൃദയവും<br />
ചിരിയും കരച്ചിലും<br />
വെമ്പലും വിതുമ്പലും<br />
കുതിപ്പും കിതപ്പും<br />
സൌമ്യതയും എതിർപ്പും…<br />
എല്ലാം രുചിച്ചറിഞ്ഞ്<br />
രുചിയെല്ലാം വിശകലനം ചെയ്ത്<br />
നീ രസിച്ച് കോട്ടുവായിട്ട്<br />
ഇളകിയിരുന്ന് പല്ലിടകുത്തി<br />
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.<br />
അധോവായുവിന്റെ സംഗീതം<br />
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്<br />
അമരലീലാപുരാണങ്ങളിൽ ലയിച്ച്<br />
ഏമ്പക്കത്തിന് മുഖവുരയായി<br />
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ <br />
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.<br />
<br />
എല്ലാം നിനക്കു തന്നു.<br />
ആയുസ്സും ആത്മാവും<br />
അക്ഷരവും അനശ്വരതയും…<br />
അതെല്ലാം തിരിച്ചു തരുക.<br />
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി<br />
നിന്റെ ഇരു തലകളും<br />
അവിശ്രമം ഉയർന്നുനിൽക്കട്ടെ.<br />
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ<br />
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.<br />
എന്റെ സ്മാരകത്തിന് കല്ലിടാൻ<br />
നിന്റെ പൊങ്ങച്ച വാചാലത<br />
ഇനിമേൽ വേണ്ട.<br />
<br />
ഹേ… ജനാധിപത്യമേ<br />
നിന്റെ കപട നീതിബോധത്താൽ<br />
ഒരു യവനികയായി ചുരുളഴിഞ്ഞ്<br />
എന്നിലെ വൈദ്യുതിയെ മൂടുക.<br />
<br />
നിന്റെ കൂരിരുട്ടിൽ തെളിയാൻ<br />
മിന്നാമിനുങ്ങുകളുടെ സംഘം<br />
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.<br />
അവ എത്തിച്ചേരും വരെ<br />
എനിക്കീ ബധിരയുടെ മൌനം<br />
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.<br />
<br />
000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com3tag:blogger.com,1999:blog-35906438.post-31370700824730036052010-05-24T05:25:00.000-03:002010-05-24T05:25:13.219-03:00പുഴയെഴുതുന്ന പൊയ്നാടകംഓരോരോ വരകളായ്... ചായങ്ങളായ്<br />
പുഴ ഒരസ്തമയം സ്വപ്നം കാണുമ്പോള്‍<br />
മേഘവില്ലിലൊരു കണ്ണേറുകനല്‍ മാത്രം<br />
ഒളിച്ചും പാത്തും അടങ്ങാതടങ്ങി.<br />
<br />
ചാഞ്ഞുറങ്ങിയൊരു പൂവരശ്<br />
ഞാണില്ലാത്തൊരു മുതുതെങ്ങ്<br />
കാക്കപ്പൂവള്ളിപ്പടര്‍പ്പില്‍<br />
കരയുന്നൊരു കുളക്കോഴി<br />
നീര്‍ക്കോലിക്കുളി<br />
മാനത്തുകണ്ണിക്കനവ്...<br />
പുഴയിതിലെല്ലാം പരന്നുപതഞ്ഞ്<br />
പാതാളഗുഹ നൂണിറങ്ങിയൊരു<br />
പഞ്ചാരനുണക്കഥ.<br />
<br />
പൈതലിനൊരു പുഴയുടെ ഉച്ചിഷ്ടം<br />
അമ്മിഞ്ഞപ്പാല്‍ക്കടല്‍ നീന്തും<br />
നിലാവിന്റെ കളിമ്പം,<br />
കുടിച്ചാലും തീരാതെയൊഴുകുന്നത്.<br />
<br />
അതിശുദ്ധനാം ശാന്തിക്കാരന് <br />
മുറിഞ്ഞ പൂണൂല് പോലെ<br />
ശരിയാകാത്തൊരു ജീവിതനുണ,<br />
പേര്‍ത്തും പറയുക ദിനധര്‍മ്മം.<br />
<br />
വിരഹിക്കത് നിലാവിരലാല്‍<br />
ആകാശമെഴുതിയ പ്രണയക്കുറി,<br />
വായിച്ചു മതിയാകാത്ത ചുംബനശ്രുതി.<br />
<br />
വീടുമറന്നൊരു തീര്ഥാടകന്<br />
വെന്തടര്‍ന്ന കരിഞ്ചുണ്ടില്‍<br />
അമൃതമാകുമൊരു ജലസിന്ധു.<br />
<br />
മണല്‍ക്കരാറിന്റെ മാന്ത്രികര്‍ക്കത്<br />
ചവിട്ടടി കഴുകാനൊരു നിറകുടം,<br />
തുളുമ്പാതെ ഒഴിയാതെ പകരുന്നത്.<br />
<br />
വിപ്ലവവീണ്‍വാക്കിന്റെ<br />
വിശ്വദര്‍ശന വീഥിയിലാരോ<br />
നഞ്ചുകലക്കി മീന്‍പിടിക്കും വ്യാക്കൂള്.<br />
<br />
ധ്യാനാത്മക ജീവിത വേദാന്തക്കരയില്‍<br />
ദൈവം സ്വയം ഇരകോര്‍ത്തിട്ടൊരു<br />
കൊമ്പന്‍സ്രാവിന്റെ ആത്മനിര്‍വ്വേദം.<br />
<br />
ഒറ്റയാകുന്ന പാലത്തിലേറിക്കുരച്ച്<br />
ചന്ദ്രബിംബത്തിനുമുന്നില്‍ <br />
ഒന്നുമല്ലാത്ത നീയും ഞാനും <br />
പറയാനുള്ളതൊക്കെ മറന്ന്<br />
ഒരുമയില്ല്ലാതഭിനയിച്ചു തീര്‍ക്കുന്ന<br />
ഒരു പൊയ്നാടകം..!<br />
<br />
യവനികച്ചരടില്‍ത്തൂങ്ങി നിമിഷമളന്ന്<br />
കാണികളുടെ ഉദ്വേഗച്ചുഴികളിലമര്‍ന്ന്<br />
ഭാഷ മറന്നുപോയ ഒരു ദേശത്തിന്റെ<br />
പുരാതന നിഘണ്ടുവില്‍ ഒരു പുഴയായ്...<br />
അരങ്ങില്‍ ഒരു പൊയ്നാടകം.<br />
<br />
***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com3tag:blogger.com,1999:blog-35906438.post-59821799067609100932010-05-13T04:05:00.000-03:002010-05-13T04:05:19.872-03:00പിണക്കംവിഷു പിന്നെയും വന്നു <br />
വിളറിച്ചിലമ്പിച്ച പുലർകാലത്തിൽ,<br />
ഓർമ്മത്തെറ്റുപോൽ വെയിൽമഞ്ഞ.<br />
<br />
കണ്ണീലാർത്തുരുകുന്ന എണ്ണതൻ വിലാപമായ്<br />
നിന്നുകത്തുന്നു...<br />
മകൾ കാത്തിരിക്കുന്നൊരച്ഛൻ .<br />
വണ്ടികൾ വഴിതെറ്റിയോടുന്നു, വഴികളിൽ <br />
അന്ധകാരത്തിൻ രാസമിശ്രിതം തുളുമ്പുന്നു.<br />
<br />
കൊന്നയിൽ തൂക്കാനുള്ള സ്വർണ്ണവും കൊണ്ടേ നിൽപ്പൂ<br />
വർണ്ണമേലാപ്പിൽ ഡ്യൂട്ടിഫ്രീകളാം സായൂജ്യങ്ങൾ.<br />
പൂത്തതില്ലൊറ്റപ്പെട്ട പെണ്മണി,<br />
പൂക്കാക്കൊമ്പിൽ കനകം തൂക്കീടുമ്പോൾ<br />
തെല്ലവൾക്കിളവുണ്ടാം!<br />
<br />
അകലത്തെങ്ങോനിന്ന് മുഴങ്ങും ശബ്ദം മാത്രം<br />
അരികത്തുണ്ടോ ഞാനെന്നുറക്കെ ചോദിക്കുന്നു.<br />
അടുപ്പം, അകലവും അളക്കാനാവാതെന്നും<br />
പരുക്കന്‍ മതില്‍ക്കെട്ടിലിരിപ്പോര്‍ക്കറിയുമോ<br />
പരിക്കാല്‍ ഞരങ്ങുന്നൊരാത്മാവിന്‍ ജഢം പേറി<br />
ചിരിക്കാന്‍ പഠിപ്പിച്ച് പോയതല്ലയോ കാലം!<br />
<br />
ആയിരം, അതിലേറെ....യളന്നു വാക്കിന് പത്തി<br />
ചുരുക്കിയൊതുക്കിക്കൊണ്ടാഹ്ലാദവികാരത്താല്‍<br />
ആശംസ നേരാനുള്ള വാക്കുകൾ പരതുമ്പോൾ<br />
ഭാഷതൻ കടൽ വെള്ളം പിന്മടങ്ങിപ്പോകുന്നു.<br />
<br />
എങ്കിലും... വിഷു വന്ന് കൺനിറയ്ക്കുമ്പോൾ<br />
ദൂരെ വേനൽ ഗർഭത്തിൽപ്പേറും<br />
കിണറും പിണങ്ങുന്നു.<br />
<br />
000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-35906438.post-46614630554106638362010-03-31T03:43:00.001-03:002010-03-31T03:50:23.023-03:00ലഹരിപർവ്വംകഴുത്തിനു മുറുക്കിപ്പിടിച്ച് പുറത്തിട്ടു.<br />കൊരവള്ളി ഞെരിച്ച് ചോരമണത്തു.<br />മൂക്ക് വിറപ്പിച്ച് മിഴികൾ പൂട്ടി<br />കൊണ്ടുവാ വെള്ളമെന്ന് നാവാൽ നീട്ടി<br />കൊച്ചു ഹിമാലയങ്ങളെ തൊഴിച്ചപ്പോൾ<br />ഗംഗയെ പരമേശ്വരൻ ഒളിച്ചുനോക്കി.<br />ഗജറാണിയായ് തുമ്പിവിറപ്പിച്ച<br />പാർവതി പാതിമെയ്യിൽ തളിർത്തു. <br /> <br />മൂന്നാം പടികയറി നാലിലേക്ക്<br />കാലിടറിയപ്പോൾ കൈലാസം കുലുങ്ങി.<br />വിയർത്തു വിറച്ച് കൊടുമുടികയറിയപ്പോൾ<br />പാർവതിയും ഗംഗയുമില്ല ചാരെ...<br />കാളിദാസൻ ഔഷധച്ചെടികളുടെ<br />സ്വയംപ്രകാശത്തിൽ ധ്യാനിച്ചിരിക്കുന്നു.<br />അഞ്ചമ്പൻ വില്ലു കുലയ്ക്കാനാവാതെ<br />രതീദേവിയറിയാതെ കണ്ടുനിൽക്കുന്നു...<br />മാനസസരോവരത്തിൽ താമര പറിക്കുന്നത് <br />നഗ്നസുഗന്ധിയാം സൈരന്ധ്രി.<br /> <br />‘കാന്താ... തൂകുന്നു തൂമണം...ഇതെങ്ങു നിന്ന്?’<br />പാടുന്നു കൌമാര വിസ്മയം.<br />മൂക്കുടഞ്ഞ്, കണ്ണടഞ്ഞ് പരന്നുവീണപ്പോൾ<br />തത്തമ്മപ്പേച്ചു പോൽ തെറിച്ച് <br />പളുങ്കുകുപ്പിയുടെ പേരു തെളിഞ്ഞു:<br />‘***കുച് നയി...കുച് നയി..’ <br /> <br />000 <br /> <br />*** ‘കുച് നയി‘ എന്ന ഹിന്ദിപ്പേരിൽ ഒരു സ്കോച് വിസ്കി.<br /> (നിയമപരമായ മുന്നറിയിപ്പ്: മദ്യം പരസ്യമായേ കുടിക്കാവൂ.)പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com5tag:blogger.com,1999:blog-35906438.post-40444775961347887252010-03-02T12:25:00.001-03:002010-03-02T12:28:27.981-03:00ഒറ്റ് (കവിത)പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍ <br />പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍ <br />ആര്‍ത്തലറിക്കൊണ്ട് പാഞ്ഞുപോയെന്ന് <br />മകള്‍ പേടിച്ചരണ്ട് നിലവിളിച്ചുണരവെ,<br />തോന്നലെന്നോതി ഞാന്‍; എങ്കിലും... <br />ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ<br />കന്യതന്‍ പ്രേതമതെന്ന് ശഠിച്ചവള്‍. <br />നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ <br />പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും <br />പേടിച്ചുറഞ്ഞു നില്ക്കുന്നു ഗ്രീഷ്മാകുലം! <br /><br />നോക്കൂ... മതില് നിറയെ രക്തം വീണ<br />ജീവിതപ്പേടി തന് നിത്യാര്‍ത്തനാദങ്ങള്‍. <br />നീല വലംപിരി ശംഖുപുഷ്പങ്ങളില്<br />തീവണ്ട് ചുംബിച്ച വ്രണിത പ്രാണസ്വരം.<br />വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്<br />ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും. <br /><br />കാറ്റിന് ജനാലയ്ക്കല്‍ വന്നൊരു കബന്ധം <br />ഏതെന് ശിരസ്സ്, ആരെന്തിനു തകര്‍ത്തെന്ന് <br />നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ<br />തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍. <br /><br />ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ, <br />ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ, <br />ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി <br />തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍ <br />നിത്യം മുറിച്ചുമുണക്കിയും രാപ്പകല്‍<br />സത്യനൂല്‍ കൊണ്ട് തുന്നുന്നൊരീ ജീവിതം... <br />തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു<br />രക്തകപാലിയായ് കാലാന്ധഭൈരവന്‍. <br /><br />നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍ <br />നീട്ടിപ്പരത്തി വായിക്കുന്ന ലോകവും, <br />നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും<br />ഭീതിയേറ്റുന്നൊരീ ആസക്തജീവിതം... <br />നാലുകഴഞ്ച് വിലപേശി വാങ്ങുവാന്‍<br />ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ... <br />നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ <br />നീതിശാസ്ത്രത്തിന് പ്രചണ്ഡസാരങ്ങളെ! <br /><br />പാദങ്ങള്‍ രണ്ടും പരിചിതബന്ധനം<br />പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു. <br />ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ <br />ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം? <br /><br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com7tag:blogger.com,1999:blog-35906438.post-47838508332762285132009-12-18T02:18:00.001-03:002009-12-18T02:20:44.665-03:00കക്കയും കൈതയുംഅരയോളം വെള്ളത്തില്‍ <br />തലയാഴം കൊള്ളുമ്പോള്‍<br />കക്കകളുടെ ജലസാധകമറിയാം. <br /><br />കുമിളകള്‍ ഉടയുന്നത്<br />കുരിശ്ശേറിയവണ്റ്റെ നിമിഷങ്ങളില്‍. <br />പത്തിയമര്‍ത്തിയും ഉപ്പൂറ്റി ഉയര്‍ത്തിയും <br />തുള്ളിക്കളിച്ചാലേ തെളിയുള്ളൂ<br />കരിങ്കക്കയുടെ ഗ്രാമച്ചെരിവുകള്‍. <br />അരികുകളില്‍ മുത്തും പവിഴവും<br />മുങ്ങാങ്കുഴിയിടുന്ന താഴ്വാരങ്ങള്‍. <br />കറുത്തപൊന്നും തേങ്ങാക്കൊത്തും<br />ഇടകലരുന്ന ഇറച്ചിയുടെ മണം. <br />ഹരിത താംബൂലങ്ങളില്‍ ചുണയേറ്റുന്ന<br />ചുണ്ണാമ്പെരിവിണ്റ്റെ രസനകള്‍. <br /><br />കരകയറുമ്പോള്‍ കൈത പറഞ്ഞു:<br />'എനെറ്റ് കിരീടം സ്വീകരിക്കൂ... ' <br />പൊന്നോലത്തളിരിണ്റ്റെ വാസനക്കരങ്ങള്‍ <br />മറന്നുപോകാത്ത കൂട്ടുകാരിയെ <br />അപ്പോള്‍ തിരികെത്തന്നു. <br /><br />പുസ്തകക്കെട്ടും നെല്ലിപ്പഴവും <br />കാത്തുവച്ചൊരുമ്മയും കൈയൊഴിഞ്ഞ് <br />താഴേക്കവള്‍ പറക്കുമ്പോള്‍ <br />കന്നേറ്റിപ്പാലം കണ്ണടച്ചു നിന്നത്<br />ഇന്നലെയാണ്. <br /><br />കക്ക തുറന്നപ്പോള്‍... ! <br />മാംസത്തിനു പകരം<br />തീരെ ചെറിയ ഒരു വെണ്മുത്ത്. <br /><br />***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-35906438.post-54156060992894814202009-09-10T02:02:00.003-03:002009-09-10T02:06:46.101-03:00ചീഞ്ഞുപോയ ഒരു കണ്ണിനുള്ളില്ഭാവിയെ ഷൂട്ട് ചെയ്യാവുന്ന<br />പുതിയതരം ക്യാമറ<br />ഇന്നലെ വാങ്ങി.<br />മാര്‍ക്കറ്റിലിറങ്ങും മുമ്പെ<br />ബുക്ക് ചെയ്ത് കാത്തിരുന്നതിനാല്‍<br />കിട്ടിയ പാടേ ടെറസില്‍ക്കേറി <br />ടില്‍റ്റും വൈഡും ഇണക്കി<br />മുന്നാക്കം പിന്നാക്കം<br />മേലേ കീഴെ നീക്കി<br />കൈത്തഴക്കം കണ്ടെത്തി.<br /> <br />സന്ധ്യക്ക്<br />ഗ്രാമത്തിലെ മൈതാനത്ത്<br />ആല്‍മരത്തിന്റെ താഴെ<br />യൂണിഫോമില്ലാത്ത കുട്ടികള്‍<br />കവിത ചൊല്ലിപ്പഠിക്കുന്നതും<br />ആശാന് അതിന്റെ താളം<br />ഈണത്തില്‍ ബന്ധിപ്പിക്കുന്നതും<br />കൊടുങ്കാറ്റിനെ ഗര്‍ഭം ധരിച്ച<br />പുസ്തകങ്ങള്‍ ജാഥ നടത്തുന്നതും...<br /> <br />ദാരിദ്ര്യരേഖയുടെ മുകളില്‍<br />പതാകയുയര്‍ത്തുന്ന<br />ക്രിക്കറ്റ് താരത്തിന്റെ കൂറ്റന്‍ ചിത്രം<br />തകര്‍ന്നു വീണ്<br />ഓഹരിവിപണിയുടെ ആസ്ഥാനത്ത്<br />ഗതാഗതം മുടങ്ങി<br />തെരുവില്‍ ഉത്സവമാകുന്നതും....<br /> <br />(രാത്രിയില്‍<br />കളിക്കൂട്ടുകാരിയെ കണ്ടു കൊതിച്ച്<br />നെല്ലിക്കാവര്‍ത്തമാനത്തില്‍<br />ഒളിച്ചിരുന്ന മധുരം കുടിച്ച്<br />പുഴയിലേക്ക് തെന്നിവീണപ്പോള്‍...<br />വെറുതെയെങ്കിലും തോന്നി<br />സ്വപ്നത്തെ ഷൂട്ട് ചെയ്യാവുന്ന ക്യാമറയും<br />വൈകാതെ കണ്ടെത്തണമെന്ന്!)<br /> <br />വെളുപ്പിനുണര്‍ന്ന്<br />ബാല്‍ക്കണിയില്‍ ട്രൈപോഡ് വച്ച്<br />പുകമഞ്ഞിലേക്ക് കണ്ണു തുറന്ന്<br />മുഷിഞ്ഞ് മയങ്ങുമ്പോള്‍,<br />നഗരമാലിന്യത്തിനരികില്‍<br />കുടിവെള്ളത്തിനായി ഏറ്റുമുട്ടുന്ന<br />ഗ്രാമീണരുടെ രോഷവും<br />പട്ടാളത്തിന്റെ വീറും<br />ബുള്‍ഡോസറിന്റെ ഇരമ്പവും...<br />ക്രമത്തില്‍ ഷൂട്ടായി.<br /> <br />മനസ്സിന്റെ അനന്താകാശങ്ങള്‍<br />തുറന്നുകിട്ടിയ അനുഭവങ്ങളാല്‍<br />പില്ക്കാല ദിനങ്ങളില്‍<br />ഒരു കോസ്മൊനോട്ടായി<br />വായുവില്‍ നൃത്തം ചെയ്ത്<br />ഞ്ഞാന്‍ ചിറകില്ലാതെ പറന്നുപോയി.<br /> <br />സൂര്യനും ചന്ദ്രനും <br />ചെറുവിളക്കുകളായി<br />അച്ഛന്റെയും അമ്മയുടെയും<br />മുഖമെടുത്തണിഞ്ഞു.<br />ചിരിക്കാനും കരയാനും മത്രമല്ല<br />എതിര്‍ക്കാനും കൊതിപ്പിക്കാനും കഴിയുന്ന<br />ദീപ~തനക്ഷത്രങ്ങള്‍ക്ക്<br />കാമിനിയുടെ ഭാവങ്ങളുണ്ടായി.<br />ഗുര്‍ത്വാകര്‍ഷണത്താല്‍ ത്രസിപ്പിക്കുന്ന<br />കുഞ്ഞുങ്ങളുടെ ആലിംഗനങ്ങളില്‍<br />വിശപ്പും നിലവിളിയും<br />ഉറഞ്ഞ ചോരയുടെ ചൂടും അറികെ<br />ഊര്‍ജ്ജപ്രവാഹത്തില്‍ മുഴുകി<br />ഒഴുകിത്തെറിച്ചു പോകുന്ന<br />വേദനകളുടെ ഉള്‍ക്കയായി ഞാന്‍.<br /> <br />നട്ടെല്ലില്ലാത്ത ഒരു മഴവില്ല്<br />താന്‍ പണ്ടേതോ രാജാവിന്റെ<br />യുദ്ധം ജയിക്കുവാനായി<br />വളഞ്ഞുവളഞ്ഞാണ്<br />ഏഴുനിറമുള്ള രാജഹംസമായതെന്ന്<br />വീമ്പ് പറയുമ്പോഴും....<br />ഇരുള്‍ക്കിണറിന്റെ കണ്ണറയില്‍<br />വീണുമരിക്കാനിടയാക്കാതെ<br />ഒഴിച്ചു തള്ളിവിട്ടതിന്<br />ദൈവത്തിന് നന്ദി പറയാന്‍<br />അതിപ്രവേഗമുള്ള ഒരു സന്ദേശം<br />വിഫലമായി എഴുതിക്കൊണ്ടേയിരുന്നു.<br /> <br />അപ്പോഴേക്കും...<br />താണുപറന്നു വന്ന മിസൈലുകളിലൊന്ന്<br />പൂത്തിരി കൊളുത്തിവിട്ട <br />രാത്രിയുടെ ശവപേടകത്തിലേക്ക്<br />കാലം കടന്നുപോകുമ്പോള്‍<br />ആരോ അടക്കം പറഞ്ഞു:<br />നമ്മള് ഒരു തമോദ്വാരത്തിലാണ് <br />സ്നേഹിതാ...<br />തിരിച്ചിറങ്ങാനാവാത്ത വിധം <br />അടയ്ക്കപ്പെട്ട<br />ഒരു ചീഞ്ഞ കണ്ണിനുള്ളില്‍.<br /> <br />((()))പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com6tag:blogger.com,1999:blog-35906438.post-69499373258886896812009-08-30T01:15:00.001-03:002009-08-30T01:17:05.910-03:00ഓണക്കാഴ്ചകള്തെക്കുപുറത്തെ ചുടലത്തെങ്ങിന്‍<br />നെറുകയിലാദ്യം പൊട്ടിവിടര്‍ന്നൊരു<br />പൂങ്കുല നറുചിരി തൂകുമ്പോള്‍<br />ഓര്‍ക്കുന്നു ഞാന്‍ മുത്തശ്ശിയെ.<br /><br />ചക്കരമാവിന്‍ ചായും ചില്ലയില്‍<br />ഒത്തിരിയാമോദങ്ങള്‍ നിറയ്ക്കും<br />പൂത്തിരി നെയ്ത്തിരിയുഴിയുമ്പോള്‍<br />കൈനീട്ടുന്നു മുത്തശ്ശന്.<br /><br />കാവില്‍ കളമെഴുതുന്നൊരുഷസ്സില്‍,<br />കാവടിയാടും മുകിലിന് വില്ലില്‍,<br />ചിന്നും മഴയുടെ മുദ്രക്കൈയില്‍,<br />ചൈത്രസുഗന്ധം പൊഴിയുമ്പോള്‍<br />പാലമൃതുണ്ട ദിനങ്ങളില്‍ നിന്നൊരു<br />താരാട്ടായെന്‍ പെറ്റമ്മ.<br /><br />പാറയുടയ്ക്കും വേര്‍പ്പില്‍ പേശികള്‍<br />നൊന്തുനുറുങ്ങുമൊരുച്ചക്കൊടുവെയില്‍,<br />എല്ലാക്കൈകളുമൊത്തുപിടിച്ചൊരു<br />മലയെ വരുതിയിലാക്കും കനവില്‍...<br />ഇരുളിന് പൂച്ചകള്‍ പെറ്റുകിടക്കും<br />മിഴികളിലൊക്കെ വെളിച്ചം പകരാന്‍...<br />മുഷ്ടിബലത്തിന്‍ ചെന്തീക്കതിരാല്‍<br />ഉല്‍സവമേളം മണ്ണിലുണര്‍ത്താന്‍<br />സങ്കല്‍പ്പങ്ങള്‍ പകര്‍ന്നേ പോയൊരു<br />സ്വപ്നം പോലെന്‍ പൊന്നച്ഛന്‍.<br /><br />തൂശനിലത്താളില്‍ പൗര്‍ണമി തന്<br />തുമ്പച്ചോറ് നിറയ്ക്കും രാവില്‍<br />പെട്ടെന്നെന്തേ കൂറ്റന്‍ വാവല്-<br />ച്ചിറകുകളാല്‍ ദുര്‍മൃത്യു പതുങ്ങീ<br />ചെറ്റും ദയയില്ലാത്തൊരു വിധിയായ്<br />കുഞ്ഞനിയന്റെ കൊലച്ചോറുണ്ടു?<br /><br />പാടവരമ്പില്‍ കാറ്റിന് കൈവിരല്‍<br />കൈതക്കൂമ്പ് തുറക്കുമ്പോള്‍<br />കണ്ണുകള്‍ പൊത്തിയടുത്തമരുന്നെന്‍<br />കണ്മണിയുടെ കവിള് പൂക്കുമ്പോള്‍<br />കാണാക്കനവിന് തോണിയിലാരേ<br />മോഹപ്പുഴയില്‍ നീന്തുന്നു?<br /><br />എല്ലാരും ചേര്‍ന്നൊരുനാളെന്നില്‍<br />സന്‍ചിതസ്നേഹം പകരുമ്പോള്‍<br />നിലാവായ്, വെയിലായ്, താളപ്പൊയ്ത്തില്‍<br />നെഞ്ഞ്ചുരുകുന്നൊരു കണ്ണീര്‍ക്കനവായ്<br />പിന്‍വഴിയെല്ലാമലയാന്‍ വെമ്പു-<br />മൊരാത്മവിഷാദം പൊന്നോണം.പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-35906438.post-63512833119609210092009-08-12T07:02:00.000-03:002009-08-12T07:04:36.624-03:00ആര്‍ക്കും അറിയാത്തത്!കണ്ടിട്ടുണ്ടോ?<br />തുറിച്ച കണ്ണുകളിലെ മരണഭീതി<br />തുണിക്കറുപ്പാല്‍ മൂടപ്പെടുന്നത്?<br />കുരുക്കുവൃത്തത്തിനകത്തെ ലോകം...<br />ഇളം പച്ച, മഞ്ഞ, കുങ്കുമം, ചുവപ്പ്...<br />ഒടുവില്‍ എല്ലാം ഇരുട്ടാകുന്നത്.<br /><br />കേട്ടിട്ടുണ്ടോ?<br />സമയം സൂചിമുനയാകുമ്പോള്‍<br />കഴുത്തു മുറിയുന്ന നേര്‍ത്ത ശബ്ദം.<br />പാതിയില്‍ നിലച്ച സൈറണ്‍ പോലെ<br />കുരുതിമൃഗത്തിണ്റ്റെ നിലവിളി.<br /><br />നുണഞ്ഞിട്ടുണ്ടോ?<br />കാട്ടരുവിയുടെ കണ്ണീര്പോലെ<br />പൊള്ളുന്ന ചോരയിലെ ഉപ്പ്.<br />കണ്‍കുഴിയില്‍ വിളഞ്ഞ ചിപ്പിയിലെ<br />കരിഞ്ഞ മാംസത്തിണ്റ്റെ കയ്പ്പ്.<br /><br />മണത്തിട്ടുണ്ടോ?<br />വെടിമരുന്നിണ്റ്റെ കരിമ്പുകയില്‍<br />തീയലകള്‍ നിലയ്ക്കുമ്പോള്‍<br />എല്ലിന്കൂട് പോലും ശിഷ്ടമാക്കാത്ത<br />ചാവേറിണ്റ്റെ പ്രതീകാത്മക സ്വപ്നം.<br /><br />തൊട്ടിട്ടുണ്ടോ?<br />പ്രണയത്തിണ്റ്റെ ഇതളുകളിലെ മഞ്ഞ്,<br />തിരസ്കാരത്തിണ്റ്റെ കൊടുമുള്ളുകള്‍,<br />അസ്തമിക്കുന്ന മൊഴികളിലെ സൂര്യന്,<br />ഇടറുന്ന ഒരുതുള്ളി ബാഷ്പം.<br /><br />അറിഞ്ഞിട്ടുണ്ടോ?<br />ജീവവൃക്ഷത്തിണ്റ്റെ തായ്ത്തടിയില്‍<br />അധികാരത്തിണ്റ്റെ മഴുക്കേളികള്‍.<br />തലച്ചോറിണ്റ്റെ കോടിശിഖരങ്ങളി<br />ജനിതകവ്യാധിയുടെ മൃതികീടങ്ങള്‍.<br /><br />ഇല്ല, ഒന്നും ഉണ്ടായിട്ടുണ്ടാവുകയില്ല!<br />അല്ലെങ്കില്‍...<br />ആരെങ്കിലും...<br />തുറന്നുപിടിച്ച ഹൃദയത്തിലെ ഈ കൊടുങ്കാറ്റ്<br />മുരളുന്നതെങ്കിലും അറിയാതിരിക്കുമോ?<br /><br />സുഖാനുഭവങ്ങളുടെ മരവിപ്പില്ലാത്ത<br />ഇന്ദ്രിയങ്ങള്‍ തുറന്നുവെച്ചാല്‍<br />അപ്രിയസത്യങ്ങളുടെ കരിങ്കവിത<br />അണുമാത്രയില്‍ പുഷ്പിക്കും.<br /><br />അതാണല്ലോ ആര്‍ക്കും അറിയാത്തത്!<br /><br />***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-35906438.post-59762272624160735022009-07-22T04:56:00.001-03:002009-07-22T04:59:09.835-03:00പല്ലി ഒരു ഉല്പ്രേക്ഷയല്ലഫ്യൂസ് പോയെന്ന് ഭാര്യ.<br /><br />ഇരുള്‍പ്പേടി ഞാനൊതുക്കിക്കൊണ്ട്<br />ആമാടപ്പെട്ടി തുറക്കുമ്പോള്‍...<br />കണ്ടുകിട്ടുന്നു<br />മൂന്നു ശവങ്ങള് - പല്ലികള്‍.<br />കറുത്തുനീലിച്ചവയെങ്കിലും<br />കണ്ണൂകള്‍ പളുങ്കായ് തിളങ്ങുന്നവ,<br />വാല് മുറിയാത്തവ!<br /><br />ഇന്നലെ ഇവരെണ്റ്റെ ഉത്തരം താങ്ങി<br />ഉപനിഷത്തായ് ചിലച്ചു.<br />സത്തൊഴിയാ വാലിന്‍തുമ്പില്‍ <br />സത്യമേ തുടിക്കുന്നതെന്നു ഞാന്‍ നിനച്ചു.<br />കാലിടറും നേരത്തെണ്റ്റെ<br />കണ്‍ഫ്യൂഷനൊടുങ്ങാതെ<br />ഇടത്തും വലത്തും, പിന്നിടയ്ക്കും<br />കാലുകള്‍ കവച്ചു.<br />രോഗം (ലോകം)മാറാനിതു കാരണമെന്നു ശഠിച്ചു.<br /><br />ധീരമാം ദിനോസറിന് മുഖഭേദങ്ങള്‍,<br />ഭീമപാദവൃക്ഷങ്ങള്‍,<br />ലോലഹൃദയാന്തരങ്ങളില്‍ ചുവക്കും<br />തുടിപ്പാര്‍ന്ന മിടിപ്പുകള്‍,<br />നളന്ദാ-തക്ഷശിലാ വസന്താഗമങ്ങള്‍...<br />സര്‍ഗ്ഗസായൂജ്യങ്ങളെ ചരിത്രമാക്കും<br />മുഗ്ദ്ധ സുഷുപ്തീ ലയഭംഗീകാമനാകലികകള്‍... !<br /><br />ഉള്‍ക്കണ്ണു തുറന്ന് ഞാന്‍ വമ്പിലോര്‍ക്കവേ<br />പാടക്കോപ്പുകള്‍ തോക്കുംവണ്ണം ചീറുന്നു...<br />അതേ, മൂന്നു പല്ലികള്‍, വാലുള്ളവ.<br /><br />പിന്നെയാ യുദ്ധാവേശ ജാഥയിലവയെല്ലാം<br />വൃത്തബന്ധുരം ശിലാബന്ധിത വാക്യങ്ങളാല്<br />മര്‍ത്യമോക്ഷത്തിന്‍ പുലയാട്ടുകള്‍ തുടരുന്നു.<br /><br />ആമാടപ്പെട്ടിമേല്‍ മകനിപ്പോള്‍<br />സ്റ്റിക്കറൊട്ടിച്ചീടുന്നു:<br />"ദൈവമേ... നിന്‍പേരിപ്പോള്‍<br />പല്ലിയെന്നാണോ?<br />സ്തോത്രം... "<br /><br />-----പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com5tag:blogger.com,1999:blog-35906438.post-41911649120110893482009-07-22T04:53:00.000-03:002009-07-22T04:55:32.957-03:00മഴയില്‍ നടക്കുമ്പോള്മഴയില് നടക്കുമ്പോള്‍<br />മണക്കും ചോരക്കനല്‍,<br />ഉണരും സ്മൃതിയൊച്ച<br />ഒരൊറ്റച്ചിലമ്പു പോല്‍.<br /><br />ഇടനീള്‍വഴി നീളെ<br />അഗ്രയാനത്തിന്‍ പുത്തന്‍<br />പെരുമ്പാമ്പിഴയുമ്പോള്‍<br />തകില് കൊട്ടുന്നു പകല്‍.<br />തരളം വയലേല<br />കൈതപ്പൂങ്കരം നീട്ടി<br />മണപ്പിക്കുന്നകവും പുറവും<br />തിണര്‍ത്ത സ്നേഹത്താല്‍.<br /><br />മഴക്കാറ്റുണരുമ്പോള്‍<br />മുകില്പ്പൂ നൃത്തം ചെയ്യും<br />മയില്‍ക്കാവടിപ്പെയ്ത്തായ്<br />മിഴികള്‍ കലമ്പുന്നു,<br />തീര്‍ത്ഥക്കുടമുടയുന്നു.<br /><br />മരിച്ച സ്നേഹങ്ങള്‍ തന്<br />മുളമ്പൂ മുളയ്ക്കവേ<br />ചൊരിഞ്ഞ താപങ്ങള് തന്<br />കാടുണര്‍ന്നുലയുന്നുണ്ട്,<br />അടുത്തും അകലെയും.<br />മരിക്കാത്തവയെല്ലാം,<br />മുളയ്ക്കാ വിത്തായ് മണ്ണിന്<br />വിടരാച്ചുണ്ടിന്‍ മൌനം<br />ഉമ്മവച്ചെടുക്കുന്നു.<br /><br />രാത്രിതന്‍ ചുരം താണ്ടി<br />ആഷാഢക്കുളിര്‍ മോന്തി<br />ജ്വരവേദനകളില്‍<br />കല്പ്പാന്തം മണത്തുകൊണ്ട്<br />സ്വയമേതുറവയെ തേടുന്നു... ?<br />കടലിണ്റ്റെ കലിയും കവിതയും<br />ചേര്‍ത്തു മോന്തുന്നു ഞാന്‍.<br /><br />തിമിരക്കാഴ്ച തിങ്ങും<br />മനസ്സാല്‍ വടികുത്തിയിടറി,<br />തളരാതെ, പിന്മാറാതെ<br />ചികയുന്നകക്കണ്ണിന്‍ തെളിദൃശ്യങ്ങള്‍...<br />സ്വപ്നബന്ധുരം ജീവിതാര്‍ഥം<br />മഴയില്‍ നടക്കുമ്പോള്‍.<br /><br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com5tag:blogger.com,1999:blog-35906438.post-77261583478756757962009-07-07T11:32:00.000-03:002009-07-07T11:34:44.659-03:00അപമാനിതംആണി ഒരു രൂപകമാവാം.<br />ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്<br />അത് അറിഞ്ഞിട്ടുണ്ടാവില്ല.<br /><br />പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ<br />ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ<br />സിംഹാസനങ്ങളെ കടലെടുത്തതോ<br />ആണി അറിഞ്ഞുകൊള്ളണമെന്നില്ല.<br /><br />ചോരയെ ജലത്തിനു പകരംവച്ചതായുള്ള<br />യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന<br />നദികളുടെ സംയുക്ത ജാഥയില്‍<br />മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും<br />ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!<br />എന്നാല്‍...<br />എണ്ണയ്ക്കു പകരം സംഹാരായുധം<br />എന്ന കാവ്യനീതി ആണിക്കറിയാമെന്നത്<br />തെല്ലൊക്കെ ആശ്വാസം പകരുന്നതായി<br />രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.<br /><br />ഭാവന<br />പുതുബോധം<br />വാക്കുപയോഗരീതി<br />തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി<br />കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,<br />വേറിട്ട ശബ്ദമൊന്നുമാവാതെ...<br />പരമകഷ്ടമാണ് കവികളുടെ കാര്യം!<br /><br />കല്പ്പനയില് തറഞ്ഞുകയറിയ ചിലവ<br />കവിയുടെ നിരാധാര മനസ്സിനെ<br />അടയാളപ്പെടുത്തിയിട്ടുണ്ടാവാം.<br />മറ്റുള്ളവ...<br />കവിസ്മാരക പുരസ്കാരങ്ങളുടെ<br />സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.<br /><br />കവിതയില്‍ മുനതള്ളി നില്ക്കുന്ന<br />തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.<br />പഴുപ്പു നിറഞ്ഞ വ്രണമായി<br />ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍<br />മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര<br />തീര്‍ത്തും അസഹ്യമാണ്;<br />അപമാനിതവും.പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com4tag:blogger.com,1999:blog-35906438.post-84440530316315396842009-06-09T13:25:00.001-03:002009-06-09T13:29:52.545-03:00വീട്ടുതടങ്കല്ഇരുള് കിതയ്ക്കും വിഹാരമീ ജീവിതം.<br /><br />അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം<br />പുലരിയുണ്ടോ?<br />പുരാണദേവാലയ സ്തുതികളുണ്ടോ?<br />മനസ്സു തുറന്നൊരാളകലെയുണ്ടോ?<br />അറിയില്ല...<br />മണ്‍മതില്‍ ചിതല് പിടിച്ചതാണെങ്കിലും<br />കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്<br />ചിതറിവീഴുന്നു രാവിന് കയങ്ങളില്‍.<br /><br />മൊഴിമരങ്ങള്‍ വിളിക്കുന്നു<br />പാഴ്നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു<br />പാട്ടുകള്‍ പതിരുപെറ്റുപോം ഞാറ്റടിക്കാലവും<br />പറയിമുത്തശ്ശി തന് പഴങ്കഥകളും<br />വയലളന്നേ നടക്കുന്നു...<br />മാടനും മറുതയും വാഴുമിത്തിരിക്കാവിലോ<br />വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ<br />ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍<br />ചിരപരിചിത ക്ളാന്തനാദങ്ങളില്‍<br />തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?<br /><br />വഴിയരികിലെ കാഴ്ചകള്‍<br />പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍<br />ആള്‍ത്തിരക്കറിയുമെന്നാല്‍ അലിഞ്ഞതില്‍ മായുവാന്‍<br />കൊതിയെഴാത്തതാം ഏകാന്തമാനസം.<br />തകില് തെന്‍പാണ്ടിമേളം കൊഴുക്കുന്നു<br />മയില്‍ പഞ്ചാരി തുള്ളിത്തകര്‍ക്കുന്നു<br />വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍<br />വിരസജീവിതക്കോലം തിമിര്‍ക്കുന്നു.<br />വിരഹി ഞാനീ വിമൂകസായന്തനം<br />വിധിവിഹിതമായ് മൊത്തിക്കുടിക്കുന്നു.<br /><br />നിറയുമേതോ വിഷക്കോപ്പ തന്നുനീ<br />വിരഹിയെന്നെയുപേക്ഷിച്ചു പോകയോ...<br />സഹനചന്ദ്രികേ നിന്നെത്തിരഞ്ഞു ഞാന്‍<br />മൃതിവനത്തിന്നതിര്‍ത്തി താണ്ടുന്നുവോ?<br /><br />എവിടെയായിരുന്നാലും തടങ്കലില്‍<br />എരിയുമുള്ളം കുരുന്നിലക്കൂമ്പു പോല്‍.<br />അതിനു സാന്ത്വനമാര്‍ പകര്‍ന്നേകുമെ-<br />ന്നലയുവാന്‍മാത്രമെണ്റ്റെ തീര്‍ത്ഥാടനം.<br />ഇനി വിലാസം കുറിക്കുവാനി,ല്ലഹം<br />കപടനൃത്തച്ചുവടിളക്കുന്നൊരീനിമിഷവും കൂടി മായട്ടെ... !<br />ആരൊരാള്‍ കുതിരമേലെറിയെത്തുവാന്‍<br />ശിഷ്ടമീ കുരുടജന്‍മം തിരിച്ചെടുത്തീടുവാന്‍?<br /><br />*****പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com2tag:blogger.com,1999:blog-35906438.post-54005274534963748472009-03-29T13:40:00.000-03:002009-03-29T13:43:01.929-03:00വിരഹാദ്യരാത്രിസ്വര്ണ്ണം കിനിഞ്ഞു കിനിഞ്ഞ് <br />അലിഞ്ഞിറങ്ങിയ മാതിരി<br />അസ്തമയശോഭയുടെ ഉലകത്തിച്ച്<br />ലഹരിയുടെ തീര്‍ത്ഥങ്ങളില്‍<br />മുഴുകി നീന്താന്‍ കൊതിയുണ്ടെങ്കിലും...<br />സ്വപ്നവും നോവുന്ന സത്യവും <br />ഇരുതട്ടുകളില്‍ തുള്ളിയിളകവെ<br />പുതുഗന്ധങ്ങളുടെ പെയ്ത്തില്‍<br />നാം അഭിമുഖമിരിപ്പെങ്കിലും...<br />മധ്യത്തില്‍ ഈ നീതിദേവതയുടെ<br />അന്ധവും ബധിരവുമായ ശിരസ്സില്‍<br />ഒച്ചയെടുക്കാത്ത മുറിനാവ്<br />കരുതലായ്<br />കുരുതിജന്മത്തെ<br />മറിച്ച് വായിക്കുന്നു.<br /><br />കണ്ണിലാരാണ് ശരറാന്തല്‍ കൊളുത്തിയത്?<br />കിനാവും കവിതയും ചേര്‍ത്ത്<br />ഉറക്കമിളച്ച് കാത്തത്?<br />കിടക്കവിരി മാറ്റി വിളക്കൂതിയത്?<br />അമ്പിളിത്തട്ടില്‍ മുന്തിരിവീഞ്ഞും<br />കെട്ടിപ്പിടിക്കാന്‍ മുയല്‍ക്കുഞ്ഞുങ്ങളുമായി<br />ശരത്കാലത്തിന്റെ ശയ്യാകാശത്തിലെ <br />മേഘങ്ങള്‍ മുറുക്കിയ സാരംഗിയില്‍<br />ആരോ നിറുത്താതെ പാടുന്നതും<br />നമുക്കുവേണ്ടിയോ... പ്രിയേ?<br /><br />ഒരു തവണ മൊത്തിയെങ്കിലും<br />ഒരിക്കലും കൊതിതീര്‍ക്കാത്തവിധം<br />നിശ്ചലം കണ്ണുതുറന്നിരിക്കട്ടെ<br />ആ പാനപാത്രം അവിടെ <br />അങ്ങനെത്തന്നെ<br />അചഞ്ചലം.<br />ഈ മുഖവും മനസ്സും പെയ്യുന്ന<br />വിധുവും അനല്‍പമധുവും<br />രുചികളെ തിരികെവിളിക്കുമ്പോള്‍<br />പാനപാത്രം എനിക്കെന്തിന്!<br />പ്രണയത്തിലുപരി ലഹരിയാകാന്‍<br />ഏത് മായാമദിരയാണുള്ളത്? <br /><br />ക്ഷമിക്കുക... <br />ഓര്‍ത്തോര്‍ത്തിരിക്കെ <br />മറന്നു പോകുന്നു,<br />ഇത് വിരഹാദ്യരാത്രിയെന്ന്.<br /><br />***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com10tag:blogger.com,1999:blog-35906438.post-79606261868974812382009-03-02T12:37:00.001-03:002009-03-02T12:40:20.230-03:00ലൈഫ് ലോംഗ് (കവിത)മണിബന്ധത്തില്‍ കുരുക്കി<br />ഉറപ്പിക്കുമ്പോള്‍ ചോദ്യം:<br />'എത്ര കാലം ശരിയായി ചലിക്കും?'<br />'ലൈഫ് ലോംഗ്' എന്നു പറയാന്‍ <br />ഒട്ടും വൈകിയില്ല.<br /><br />'സമയം ശരിയായാലും പ്രശ്നമുണ്ടല്ലോ...<br />മണിക്കൂര്‍ മിനിറ്റായും<br />മിഴിതുറന്നടയ്ക്കലായും കണക്കിലെഴുതും.<br />എഴുന്നേല്‍പ്പ്<br />നടപ്പ് <br />കിടപ്പ്<br />മരുന്നുകള്‍<br />തലക്കെട്ടു മാത്രം പത്രവായന<br />കുളി<br />ഭക്ഷണം<br />ടീവി കേള്‍ക്കല്‍...<br />എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടാവും!<br />വായിക്കാത്ത ജീവിതം <br />എത്ര നിഷ്പ്രയോജനം.'<br />- പരാതിയല്ല<br />- ആത്മഗതമാണ്.<br /><br />കണ്പോളകളില് നീരുണ്ട്,<br />കാല്പ്പാദങ്ങള് പതറുന്നുണ്ട്,<br />ചുമ കഫക്കെട്ടായി ഇടറുന്നുണ്ട്.<br />എല്ലാറ്റിനും സമയത്തിന്റെ വിലക്കുണ്ടല്ലോ!<br /><br />ഒടുവില്‍...<br />യാത്രയുടെ അവസാന ചീട്ടുമായി<br />ഇ. സി. ജി. മോണിറ്ററില്‍<br />ഇളംപച്ച നിറമുള്ള തിര ശാന്തമായി.<br />അമാവാസികള്‍ മിഴിയിലേക്കിറങ്ങി.<br /><br />അര്‍ദ്ധബോധത്തിലെ അവസാന വിളി<br />ആര്‍ക്കുള്ളതായിരുന്നു?<br />മണിബന്ധത്തില്‍<br />അപ്പോഴും തുടിച്ചു...<br />'ലൈഫ് ലോംഗാ'യിട്ടുള്ള സമയം!<br /><br />***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com14tag:blogger.com,1999:blog-35906438.post-60953682487818004022009-02-25T12:01:00.007-03:002009-02-25T13:07:02.687-03:00പാചകക്കുറിപ്പുകള്‍ (ഇന്നത്തെ സ്പെഷ്യല്‍)പൊറുതിമുട്ടിയാല്‍<br />തയ്യാറാക്കാവുന്ന<br />ചില സ്പെഷ്യല്‍ ഇനങ്ങളാണ്.<br /><strong><span class=""></span></strong><br /><strong>ഒന്ന്:</strong><br />മൂര്‍ച്ചയുള്ള കത്തി<br />വീതിയുള്ള റബര്‍ബാന്‍ഡ്<br />ഇളം ചൂടുള്ള വെള്ളം (ആവശ്യത്തിന്).<br /><strong><span class=""></span></strong><br /><strong>രണ്ട്:</strong><br />ഫ്യൂരഡാന്‍ - 30 മില്ലിഗ്രാം<br />സ്ലീപിംഗ് പില്‍സ് - 15 എണ്ണം<br />എലിപ്പാഷാണം (ഒരു പൂവമ്പഴത്തില് മിക്സ് ചെയ്യാവുന്നത്ര!)<br /><strong><span class=""></span></strong><br /><strong>മൂന്ന്:</strong><br />രണ്ടു മീറ്റര്‍ കയര്‍ (പൊട്ടാനിടയില്ലാത്ത തരം)<br />ചെറിയ സ്റ്റൂള് (സുമാര്‍ രണ്ടടി ഉയരമുള്ളത്)<br />മുറിക്കുള്ളില്‍ ഫാനില്ലാത്തവര്‍<br />പറമ്പിലെ മാവോ<br />അടുക്കളയിലെ കഴുക്കോലോ<br />മുന്‍കൂട്ടി കണ്ടുവെയ്ക്കുക.<br /><strong><span class=""></span></strong><br /><strong>അവശ്യം വേണ്ടുന്ന മറ്റു ടച്ചിംഗ്സ്:</strong><br />ബാങ്കുവക ജപ്തി നോട്ടീസ് (അസ്സലും ഫോട്ടോകോപ്പിയും)<br />കടബാധ്യതയുടെ ചുരുക്കം (എഴുതിത്തള്ളേണ്ടുന്ന തുക ഉള്‍പ്പെടെ)<br />ആത്മഹത്യാക്കുറിപ്പ് (സ്വന്തം തീരുമാനമെന്ന് വ്യക്തമാക്കി ചുവപ്പിന്റെ അടിവരയിട്ടത്) അമ്പലം, പള്ളി, ചര്‍ച്ച് മുതലിടങ്ങളിലെ<br />വീട്ടാത്ത നേര്‍ച്ചകളുടെ ലിസ്റ്റ്.<br />പ്രണയാവശിഷ്ടമായ<br />നാലുവരി നാടന്‍പാട്ട്.<br /><strong><span class=""></span></strong><br /><strong>പാകം ചെയ്യേണ്ടുന്ന വിധം...?</strong><br />അവരവരുടെ അഭിരുചിയും<br />സൗകര്യവും പോലെ<br />ആര്‍ക്കും ശ്രമിക്കാം.<br />ചൂടോടെയും അല്ലാതെയും അതീവ ആസ്വാദ്യകരം.<br /><strong><span class=""></span></strong><br /><strong>സാഹിത്യരോഗികള്‍ക്കുള്ള മുന്നറിയിപ്പ്:</strong><br />ഇടപ്പള്ളി, നന്ദനാര്‍, രാജലക്ഷ്മി<br />ആദിയായയവരുടെ റഫറന്‍സുകളും<br />വൈയക്തികസമസ്യകളും<br />ടിപ്പണമാക്കാവുന്നതാണ്.<br />***<br /><span class=""></span><br />ഏതെങ്കിലും ടി. വി. ചാനലുകാര്<br />സംഭവം ഹൈലൈറ്റ് ചെയ്തേക്കാം.<br />‘ചത്തു കിടന്നാലും ചമഞ്ഞുവേണം.’<br /><br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com8tag:blogger.com,1999:blog-35906438.post-72482069173869414672009-02-12T14:58:00.003-03:002009-02-16T11:54:07.694-03:00കിളിപ്പാട്ട്<div><span class="transl_class" id="0" title="Click to correct">കാതിലെത്താന്‍</span> <span class="transl_class" id="1" title="Click to correct">വൈകുന്ന</span><br /><span class="transl_class" id="2" title="Click to correct">കിളിപ്പാട്ടുകളൊക്കെ</span><br /><span class="transl_class" id="3" title="Click to correct">ആകാശം</span> <span class="transl_class" id="4" title="Click to correct">മേഘക്കീറില്‍</span><br /><span class="transl_class" id="5" title="Click to correct">നക്ഷത്രത്താല്</span> <span class="transl_class" id="6" title="Click to correct">പകര്‍ത്തുന്നുണ്ടാവാം</span>.<br /><span class="transl_class" id="7" title="Click to correct">നാളത്തെ</span> <span class="transl_class" id="8" title="Click to correct">വെയിലിലോ</span><br /><span class="transl_class" id="9" title="Click to correct">മറ്റൊരിക്കല്‍</span> <span class="transl_class" id="10" title="Click to correct">മഴയിലോ</span><br /><span class="transl_class" id="11" title="Click to correct">ഋതുഗീതമായ്</span> <span class="transl_class" id="12" title="Click to correct">അലിയിച്ച്</span><br /><span class="transl_class" id="13" title="Click to correct">ഭൂമിക്ക്</span> <span class="transl_class" id="14" title="Click to correct">തിരികെത്തരാന്‍</span>.<br /><br /><span class="transl_class" id="15" title="Click to correct">അതുകൊണ്ടായിരിക്കാം</span><br /><span class="transl_class" id="16" title="Click to correct">നോവുകള്‍</span> <span class="transl_class" id="17" title="Click to correct">പൊള്ളിക്കുന്ന</span><br /><span class="transl_class" id="18" title="Click to correct">കടുത്ത</span> <span class="transl_class" id="19" title="Click to correct">വേനല്‍</span> <span class="transl_class" id="20" title="Click to correct">സഹിക്കാനും</span><br /><span class="transl_class" id="21" title="Click to correct">കരളിനെ</span> <span class="transl_class" id="22" title="Click to correct">കുളുര്‍പ്പിക്കുന്ന</span><br /><span class="transl_class" id="23" title="Click to correct">നനുത്ത</span> <span class="transl_class" id="24" title="Click to correct">മഴകളെ</span> <span class="transl_class" id="25" title="Click to correct">പ്രണയിക്കാനും</span><br /><span class="transl_class" id="26" title="Click to correct">നം</span> <span class="transl_class" id="27" title="Click to correct">അനുശീലിച്ചത്</span>.<br /><br /><span class="transl_class" id="28" title="Click to correct">സത്യത്തില്‍</span> <span class="transl_class" id="29" title="Click to correct">ഓരോ</span> <span class="transl_class" id="30" title="Click to correct">കിളിപ്പാട്ടും</span><br /><span class="transl_class" id="31" title="Click to correct">ഒരു</span> <span class="transl_class" id="32" title="Click to correct">സന്ദേശമാവം</span>.<br /><span class="transl_class" id="33" title="Click to correct">ചോരയുറയുന്ന</span> <span class="transl_class" id="34" title="Click to correct">നേരിന്റെ</span><br /><span class="transl_class" id="35" title="Click to correct">നേര്ത്തലിയുന്ന</span> <span class="transl_class" id="36" title="Click to correct">ഒരീണം</span><br /><span class="transl_class" id="37" title="Click to correct">വെട്ടിത്തിളയ്ക്കുന്ന</span> <span class="transl_class" id="38" title="Click to correct">ക്രൗര്യത്തിന്റെ</span><br /><span class="transl_class" id="39" title="Click to correct">അപ്രിയമായ</span> <span class="transl_class" id="40" title="Click to correct">ഒരു</span> <span class="transl_class" id="41" title="Click to correct">പൊള്ളല്‍</span>.<br /><br /><span class="transl_class" id="42" title="Click to correct">തിളച്ചവെള്ളവും</span> <span class="transl_class" id="43" title="Click to correct">പൂച്ചയും</span><br /><span class="transl_class" id="44" title="Click to correct">മനസ്സിനുള്ളിലെ</span> <span class="transl_class" id="45" title="Click to correct">ധ്രുവങ്ങളില്‍</span><br /><span class="transl_class" id="46" title="Click to correct">ഇപ്പോഴും</span> <span class="transl_class" id="47" title="Click to correct">അങ്ങനെതന്നെ</span><br /><span class="transl_class" id="48" title="Click to correct">പതിഞ്ഞുകിടക്കുന്നു</span>...<br /><span class="transl_class" id="49" title="Click to correct">കിളിപ്പാട്ടുകളാല്‍</span> <span class="transl_class" id="50" title="Click to correct">ഉണര്‍ത്തപ്പെടാതെ</span>.<br /><br />*** </div>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com6tag:blogger.com,1999:blog-35906438.post-22343699278215406662009-01-13T13:58:00.001-03:002009-01-13T14:00:24.515-03:00മുതലയുടെ ഹൃദയം (കവിത)അല്ലയോ മുതലേ...<br />നിന്റെ കണ്ണട ചുവന്നാണ്,<br />ഉടുപ്പ് പച്ചയാണ്,<br />നടപ്പ് ചരിഞ്ഞാണ്,<br />കിടപ്പ് ആരാന്റെ കട്ടിലില്‍!<br /><br />ചിരി പതിഞ്ഞതും<br />എഴുത്ത് കാപട്യവും<br />പാട്ട് അപശ്രുതിയെങ്കില്‍<br />നോക്ക് പാതിയടഞ്ഞത്.<br /><br />ഏറ്റവും അസഹ്യം<br />ആ കണ്ണുനീരാണ്.<br />അതിന്റെ നിറവില്‍ അമ്ലമഴ<br />കനച്ച് കുതറുന്നു.<br />വഴുവഴുത്ത സ്ഖലിതത്തില്‍<br />സനാതനത്വം മറയുന്നു.<br /><br />പിന്നെയുമുണ്ട് കുറ്റങ്ങള്‍...<br />നാമജപം വികടത്വമാക്കി<br />പ്രാര്‍ത്ഥനയെ സ്വകാര്യമാക്കി<br />പ്രാണായാമത്തില്‍പ്പോലും<br />മറ്റുള്ളവര്‍ക്കായ് തപിച്ചു.<br /><br />ആകയാല്‍ ഞങ്ങള്‍ വന്നു;<br />നിന്റെ ഹൃദയം പുറത്തെടുക്കാന്‍<br />നക്രഹൃദയം നറുമരുന്നെന്ന്<br />നാനാമുനികള്‍ അരുള്‍ചെയ്തത്<br />ഈ കര്‍മ്മത്തെ സാധൂകരിക്കും.<br />നിന്റെ കണ്ണീര് ഒന്നടക്കുക,<br />സ്വര്‍ഗ്ഗമെങ്കിലും കാംക്ഷിക്കുക.<br /><br />ചോരയുടെ ചൂടും<br />മാംസത്തിന്റെ ചൂരും<br />ഞരമ്പുകളുടെ മുറുക്കവും<br />അസ്ഥികളുടെ കാഠിന്യവും.<br /><br />അസാധാരണം ഈ മിടിപ്പുകള്‍,<br />ഒരു ടൈംബോംബിന്റെ തുടിപ്പുകള്‍?<br />സിത്താര്‍, ബാംസുരി, തബ്ല...<br />ഇതാ മധുരമായ് മുഴങ്ങുന്നു<br />അന്ധഗായകന്റെ ആറാം സിംഫണി.<br /><br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com8tag:blogger.com,1999:blog-35906438.post-27288082092518155742009-01-06T11:10:00.003-03:002009-01-06T11:41:21.600-03:00വീട് ഒരു ദേവാലയം<a href="http://s219.photobucket.com/albums/cc124/sivap/?action=view&current=Cat1.jpg" target="_blank"></a><a href="http://s219.photobucket.com/albums/cc124/sivap/?action=view&current=housemaid-1.jpg" target="_blank"><img style="WIDTH: 122px; HEIGHT: 153px" height="111" alt="housemaid" src="http://i219.photobucket.com/albums/cc124/sivap/housemaid-1.jpg" width="130" border="0" /></a><br />നനഞ്ഞ കൈകള്‍ ഒറ്റവസ്ത്രത്തില്‍<br />ഒരു ആഫ്രിക്ക തീര്‍ത്തു.<br />മുടിയിഴയിലെ വെള്ളികളൊക്കെ<br />പുകയാല്‍ കറുപ്പഴകായി.<br />കവിളിലിറ്റുന്ന വിയര്‍പ്പുപ്പില്‍<br />കപ്പപ്പുഴുക്കിന് മുളകരച്ചു.<br />അപ്പോഴും നാസികാഗ്രത്തില്‍<br />ഒരു മുത്ത് തീക്കനല്‍ തെളിച്ചു.<br /><span class=""></span><br />പകല്‍പ്പാതിയുടെ തിളപ്പുമായി<br />പര്‍ത്താവ് പതിഞ്ഞുവന്നു.<br />ഇന്നലെ തല്ലിക്കൊന്ന മഞ്ഞച്ചേരയെ<br />അവള് വീണ്ടും കണ്ടു.<br />എരിവ് കുറവാണെന്നയാള്‍<br />പാത്രം വടിച്ചുനക്കി ഏമ്പക്കം വിട്ടു.<br />നിനക്കുണ്ടോ എന്നൊരു ചോദ്യത്തെ<br />പ്രതീക്ഷിച്ചല്ലെങ്കിലും അയാളെ നോക്കി.<br />ശരിക്കും തുറക്കാത്ത ജനാലകളായി<br />അന്തിചാഞ്ഞ കണ്ണുകളില്‍ അരം മാത്രം.<br /><a href="http://s219.photobucket.com/albums/cc124/sivap/?action=view&current=Yellowsnake.jpg" target="_blank"><img style="WIDTH: 259px; HEIGHT: 179px" height="113" alt="yellowsnake" src="http://i219.photobucket.com/albums/cc124/sivap/Yellowsnake.jpg" width="209" border="0" /></a><br />കുട്ടികള്‍ വരുമ്പോഴേക്കും ഇനിയെന്ത്?<br />ഓമയ്ക്ക വേവിച്ചാല്‍ കഞ്ഞി മതിയാവും.<br />ഏന്തിവലിഞ്ഞ് ചീനിക്കമ്പാല്‍ക്കുത്തി<br />പിഞ്ചൊരെണ്ണം വീഴ്ത്തുമ്പോള്‍<br />ഉപ്പുമുളകുകള്‍ കണ്ണില്‍പ്പുരണ്ട് പിടഞ്ഞ്<br />കാണാത്ത ദൈവത്തെ നാലുതവണ<br />കരഞ്ഞും പിഴിഞ്ഞും വിളിച്ചു.<br /><br />അകത്ത് കൂര്‍ക്കത്തിനിടയിലൂടെ<br />ഏതോ തെറ്റിയുച്ചരിക്കപ്പെട്ട തെറി.<br />വിഴുപ്പുകള്‍ തേച്ചുരച്ച് കൈകുഴഞ്ഞ്<br />വിറയലുള്ള വിരലുകളില്‍ ചോര പൊടിഞ്ഞു.<br />മഴക്കാര് മുരളുന്നതില്‍ പരിതപിച്ചു:<br />നാളത്തേക്ക് യൂണിഫോറം ഉണങ്ങില്ലേ?<br /><a href="http://s219.photobucket.com/albums/cc124/sivap/?action=view&current=Cat1.jpg" target="_blank"><img style="WIDTH: 198px; HEIGHT: 169px" height="123" alt="Photobucket" src="http://i219.photobucket.com/albums/cc124/sivap/Cat1.jpg" width="258" border="0" /></a><br />ഇനി ഒരുപാത്രം കഞ്ഞിവെള്ളം ബാക്കി?<br />അതില്‍ ഒരുനുള്ള് ഉപ്പും ചേര്‍ക്കാതെ<br />ഒറ്റശ്വാസത്തില്‍ ഇറക്കാമെന്ന് നിനച്ച്<br />ഇരുട്ടില്‍ പരതുമ്പോള്‍...<br />നാവു തുടച്ച് ഒരുപൂച്ച കുറുകെ.<br />000പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com11tag:blogger.com,1999:blog-35906438.post-36399519900264992552009-01-05T13:10:00.000-03:002009-01-05T13:10:03.924-03:00ബ്രഹ്മി: “ബുക്ക് റിപ്പബ്ലിക്കേഷന്‍”#--thanimalayalam<a href="http://brahmmi.blogspot.com/2009/01/blog-post.html#--thanimalayalam">ബ്രഹ്മി: “ബുക്ക് റിപ്പബ്ലിക്കേഷന്‍”#--thanimalayalam</a>പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com0tag:blogger.com,1999:blog-35906438.post-47301477416569964042009-01-03T10:59:00.004-03:002009-01-03T11:16:09.875-03:00കുളംമുറ്റത്തെ കിണറിന് <br />ഒരു ഓവുണ്ടായിരുന്നു.<br />മഴനിറഞ്ഞു കിണര്‍ തൂവുമ്പോള്‍ <br />അച്ഛന് ഓവ് തുറന്നു വിടും.<br /><br />ഒളിച്ചുകളിക്കുന്ന സൂര്യനെ <br />ഇളം നീലയായി പകര്‍ത്തി<br />മലര്‍ന്നുകിടക്കുന്ന കിണര്‍<br />ആഴങ്ങളില്‍ നിന്നുള്ള <br />ചൂടുള്ള ധാരയെ പുറംതള്ളും.<br />ചെറിയ ജലസസ്യങ്ങളും<br />മാനത്തുകണ്ണിയും <br />പിച്ചകത്തിന്റെ അടര്‍ന്ന മൊട്ടുകളും<br />ഓളങ്ങളുടെ ധിക്കാരത്തില്‍<br />ഒഴുക്കിനെതിരെ കൂടിനില്ക്കും.<br /><br />ഒഴുക്കിനൊപ്പം വഴിതുറന്ന്<br />ഞാനും അച്ഛനൊപ്പം<br />തൂമ്പയുമായി നടക്കും.<br />തെങ്ങുകള്‍ക്കും വാഴകള്‍ക്കും<br />കറിവേപ്പിനും നാരകത്തിനും <br />ചാലുകള്‍... തോടുകള്‍.<br /><br />ഒഴുക്കിന്റെ വേഗം<br />വയല്‍ക്കരയിലെ കുളം വരെ.<br />ആകാശത്തെ നിറച്ചുവച്ച<br />പ്രണയിനിയുടെ കണ്ണുപോലെ<br />ആഴവും അനന്തതയും തുടിക്കുന്ന<br />നീലിമയുടെ നൃത്തം.<br /><br />കുളം <br />പ്രപഞ്ചവും ആകാശഗംഗയും<br />ജീവിതത്തിന്റെ സമൃദ്ധിയും<br />ജലത്തിന്റെ അപാരതയും<br />മനസ്സിന്റെ ശാന്തതയും...<br />എന്നൊക്കെ അച്ഛന് പറയും.<br /><br />തിരികെ വീട്ടിലെത്തുമ്പോള്‍ <br />ഒറ്റയ്ക്കായെന്ന തോന്നലുമായി<br />കണ്ണുനിറയ്ക്കുന്നു അമ്മ.<br />- നീയെവിടെപ്പോയിരുന്നു?<br />- കുളക്കര വരെ.<br />- ഈ സന്ധ്യക്ക്... ഒറ്റയ്ക്കോ?<br />- അല്ലല്ലോ!<br />- പിന്നെ?<br />- അച്ഛനും ഉണ്ടായിരുന്നു.<br /><br />അമ്മയുടെ മൗനം <br />ഒരു തേങ്ങലിന്<br />ഞൊടിയിടയില്‍ വഴിമാറും.<br /><br />***പി. ശിവപ്രസാദ് / മൈനാഗന്‍http://www.blogger.com/profile/08486525440678573282noreply@blogger.com9